
മലയാളി സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്ത് വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നത്. ‘ലോ ആന്‍ഡ് ഓര്‍ഡർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ജൂലൈ 24-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. റിലീസ് തീയതി വ്യക്തമാക്കിക്കൊണ്ടുള്ള മാസ്സ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
’തുടരും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രകാശ് വർമ്മയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമാ ലോകത്തെ ചർച്ചാവിഷയമാക്കുന്നത് മറ്റൊരു സർപ്രൈസ് ഘടകമാണ്.
ഷണ്മുഖന്റെ രണ്ടാം വരവ്; ആവേശം വാനോളം!
”ഓർമ്മയുണ്ടോ ഈ മുഖം…?” ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ യുഎസ്പി (USP) മറ്റൊന്നുമല്ല; മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ മമ്മൂട്ടിയുടെ കൾട്ട് കഥാപാത്രം ‘കാരിക്കാമുറി ഷണ്മുഖൻ’ വീണ്ടും വെള്ളിത്തിരയിലെത്തുന്നു എന്നതാണത്!
2004-ൽ രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ബ്ലാക്ക്’ ഓർമ്മയില്ലാത്ത മലയാളി ഉണ്ടാകില്ല. കൊച്ചിയുടെ അധോലോക പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന ഗുണ്ടാ നേതാവ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രങ്ങളിൽ ഒന്നാണ്. 22 വർഷങ്ങൾക്ക് ശേഷം അതേ ഷണ്മുഖനായി മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ തിയറ്ററുകളിൽ പൂരം ഉറപ്പാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത് മാസ്സ്-ക്ലാസ്സ് ചേരുവകളോടെ മടങ്ങിവരുമ്പോൾ അത് മലയാള സിനിമയ്ക്ക് പുതിയൊരു ഊർജ്ജമാകും.
കേന്ദ്രകഥാപാത്രമാകുന്ന പ്രകാശ് വർമ്മയുടെ പ്രകടനവും, മമ്മൂട്ടിയുടെ കാമിയോ അല്ലെങ്കിൽ അതിഥി വേഷവും തമ്മിലുള്ള കെമിസ്ട്രി കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശക്തമായൊരു ക്രൈം-ഡ്രാമയായിരിക്കും ‘ലോ ആന്റ് ഓർഡർ’.
പോസ്റ്റർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചർച്ചകൾ സജീവമായിക്കഴിഞ്ഞു. പഴയ കൊച്ചിൻ അധോലോകത്തിന്റെ പശ്ചാത്തലമാണോ അതോ ആധുനിക കാലത്തെ ക്രൈം ലോകമാണോ ചിത്രം ചർച്ച ചെയ്യുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് സിനിമാ ലോകം. എന്തായാലും ജൂലൈ 24-നായി കാത്തിരിക്കാം, കാരിക്കാമുറി ഷണ്മുഖന്റെ ആ തീയറ്റർ പൂരത്തിനായി!
(കേരള ടൈംസ് ഡെയിലി – ന്യൂസ് ഡെസ്ക്.)



