തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് (MVD) ഓഫീസുകളുടെ പ്രവർത്തനങ്ങളും വികസന പദ്ധതികളും വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ രാമനിലയം ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാതല അവലോകനയോഗം ചേർന്നു.യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:ഐ.സി.ടി ഉപകരണങ്ങളുടെ നവീകരണം: ജില്ലയിലെ എം.വി.ഡി ഓഫീസുകൾക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളുടെയും ഐ.സി.ടി ഉപകരണങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർ.ടി.ഒ എന്നിവർ അടങ്ങുന്ന പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.പുതിയ സബ് ആർ.ടി.ഒ ഓഫീസ്: കുന്നംകുളം താലൂക്കിൽ പുതിയ സബ് ആർ.ടി.ഒ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകി.ഓഫീസ് സമുച്ചയവും ട്രെയിനിംഗ് സെന്ററും: ജില്ലയിൽ വകുപ്പിന്റെ ഓഫീസ് സമുച്ചയം, യാർഡ്, ട്രെയിനിംഗ് സെന്റർ എന്നിവയുടെ നിർമ്മാണത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രാഥമിക നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു.കെ.എസ്.ആർ.ടി.സി യോഗം: കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ മന്ത്രി, മണ്ഡലം അടിസ്ഥാനത്തിലുള്ള ഡാഷ്ബോർഡ് മാനേജ്‌മെന്റ് കമ്മിറ്റി യോഗങ്ങൾ പതിവായി ചേരണമെന്ന് നിർദ്ദേശം നൽകി.ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെയും, സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പലേറ്റ് ട്രിബ്യൂണലിൽ ലൈസൺ ഓഫീസറെയും നിയമിക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചു.സെൻട്രൽ സോൺ-1 ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അനൂപ് വർക്കി, തൃശൂർ ആർ.ടി.ഒ അനന്തകൃഷ്ണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.ബി. സിന്ധു, ഡി.ടി.ഒമാരായ ടി.എ. ഉബൈദ്, കെ.പി. രാധാകൃഷ്ണൻ, സുനിൽ, ജോയിന്റ് ആർ.ടി.ഒമാർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മോട്ടോർ വാഹനവകുപ്പ് ഐ.സി.ടി ഉപകരണങ്ങളുടെ നവീകരണം പഠിക്കാൻ സമിതി: ഗതാഗതമന്ത്രി സി.പി. ജോൺ



