അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകളിൽ കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു. ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയും വെള്ളിയും കൊള്ളയടിച്ചെന്ന പരാതിയിലാണ് നടപടി. വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷൻ കൂടിയാണ് രാജിവെച്ച ചമ്പത് റായി. പണാപഹരണവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തർ നൽകിയ സംഭാവനകളിൽ വൻ തിരിമറി നടന്നതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. കോടിക്കണക്കിന് രൂപയും കിലോക്കണക്കിന് വെള്ളിയും കൊള്ളയടിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. അഴിമതി ആരോപണങ്ങൾ ശക്തമായതോടെയാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത് റായിയും, ട്രസ്റ്റിമാരിലൊരാളായ അനിൽ മിശ്രയും രാജിവെച്ചത്.
വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ഉപാധ്യക്ഷൻ കൂടിയായ ചമ്പത് റായിയുടെ രാജി ട്രസ്റ്റിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും വീഴ്ചകളെയും ശരിവെക്കുന്നതാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പണാപഹരണ കുറ്റം ചുമത്തി എട്ട് പേർക്കെതിരെ നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ചമ്പത് റായ്


