വീട്ടുപറമ്പിലെ ചന്ദനമരത്തിന്റെ പണം നൽകിയില്ല; കർഷകന്റെ ആത്മഹത്യാ ഭീഷണിയെ ത്തുടർന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ.

മണ്ണാർക്കാട് : വീട്ടിൽ നട്ടുവളർത്തിയ ചന്ദനമരം വനംവകുപ്പ് ഏറ്റെടുത്തിട്ടും ഒരു വർഷമായി തുക ലഭിച്ചില്ലെന്ന കർഷകന്റെ പരാതിയിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അട്ടപ്പാടി സ്വദേശിയായ കർഷകൻ ബെന്നി ലൂക്കയുടെ പരാതിയിലാണ് ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.എ. സതീഷിനെ വനംവകുപ്പ് സസ്‌പെൻഡ് ചെയ്തത്. മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലെത്തി കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വകുപ്പിന്റെ അടിയന്തര നടപടി.​അട്ടപ്പാടി സ്വദേശി ബെന്നി ലൂക്ക തന്റെ പറമ്പിൽ വളർത്തിയ ചന്ദനമരം വനംവകുപ്പ് അധികൃതർ മുറിച്ചുമാറ്റി ഏറ്റെടുത്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പണം നൽകിയിരുന്നില്ല. ചന്ദനമരം വനംവകുപ്പ് ഏറ്റെടുത്താൽ അതിന്റെ മൂല്യത്തിന്റെ 50 ശതമാനം തുക മുൻകൂറായി കർഷകന് നൽകണമെന്നാണ് നിയമം. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ദുരിതത്തിലായ കർഷകൻ മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലെത്തി ഒടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.​സംഭവം വൻ വാർത്തയായതോടെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും, വീഴ്ച വരുത്തിയ ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.എ. സതീഷിനെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *